Tuesday, 25 October 2011

ഒറ്റത്തിരിനാളം


 ഈ മുറിയില്‍
ഞാന്‍ ഏകനാണ്.
ഇരുട്ട്. നിതാന്തമായ ഇരുട്ട്.
മനസ്സിന്‍റെ ഉള്‍ക്കോണിലെങ്ങോ
മരണം വിളിക്കുന്നതു കേള്‍ക്കാം. 

എന്‍റെ നെഞ്ചില്‍
ഒരു കനല്‍ക്കുട്ടം
പൊടുന്നനെ ആളിക്കത്തി.
ഞാന്‍ ആര്‍ത്തുകരഞ്ഞു.
ആകാശചെരുവില്‍
അകന്നുപോയ ശബ്ദത്തിനൊത്ത്
കരച്ചിലിന്‍റെ ഓളങ്ങള്‍ നിലച്ചു.
മുറിയിലെ ഇരുട്ടില്‍
ഒരു ഒറ്റത്തിരിപ്പോലെ
മരണം ജ്വലിക്കുന്നു.
ആ തിരിയുടെ വെട്ടം
എന്നെ ഉറക്കത്തിലേക്കു നയിച്ചു.
ഈ ഉറക്കം ഇന്നി മൃതിയിലേക്ക്...

ഇടറിയ സ്വരത്തില്‍
ഒരു തേങ്ങലി
ന്‍റെ ഓളംപ്പോലെ
എന്‍ മനം ചോദിപ്പു,

ജീവിതത്തില്‍
പരമമായ സുഖം
മരണമാണോ......???




കരയാനും വേണം ഒരവകാശം


സന്ധ്യ കനംവയ്ക്കും നേരം
ഒരു നിഴലെന്നപോല്‍,
അവളെന്‍ അരികിലെത്തി.
എന്‍ കരങ്ങള്‍
അവളുടെ കരങ്ങളില്‍ ചേര്‍ത്തു ഞാന്‍,
ഒരു മഞ്ഞുക്കട്ടയുടെ ശൈത്യം,
അവളുടെ കരങ്ങള്‍.
എന്‍ മുഖം കടലാസ്സുപോല്‍ വിളറി,
ചുണ്ടില്‍ ഒരു വിതുമ്പല്‍ ഇടറി,
തൊണ്ടയില്‍ മൗനം മാത്രം കുറുകി,
എന്ത് ഞാന്‍ മൊഴിയണം....?
ചിറകുകള്‍ നനഞ്ഞ ഒരു പക്ഷിപോല്‍ ,
അവള്‍ എന്നെ ഇറുകി കെട്ടിപ്പിടിച്ചു.
അവള്‍ എന്നോടായ് മന്ത്രിച്ചു,
പിരിയാന്‍ നമ്മുക്ക് നേരമായ്......!
ഞങ്ങള്‍ നടന്ന ഇടവഴിയില്‍
നിഴലും വെളിച്ചവും ഇടപിണഞ്ഞുകിടക്കുന്നു,
ഇടറി നീങ്ങുന്ന ഒരു നിഴല്‍പോല്‍
അവള്‍ എന്നില്‍ നിന്നും അകലുന്നു
വൈകിയാണെങ്കിലും ഞാന്‍ അറിഞ്ഞു,
"സ്നേഹം പോല്‍ തീവ്രമാണ്‌
സ്നേഹരാഹിത്യവും."

വിളറിയ കണ്ണില്‍ നേരിയ നനവ്‌,
കരയാനും വേണം ഒരവകാശം.......!!!


Monday, 24 October 2011

വൃദ്ധസദനം

മൂത്ത മകന്‍ അമ്മയോട് പറഞ്ഞു, അമ്മേ, ഇവിടം ആകെ കഷ്ട്ടപാടാണ്, അതിനിടയില്‍ അമ്മ ഞങ്ങള്‍ക്ക് ഒരു ഭാരമാകുന്നു.. അമ്മയ്ക്കും ഭക്ഷണം തരണ്ടേ.
അമ്മയെ നോക്കാന്‍ പോലും ഇവിടെ ആരും ഇല്ല.. അതുകൊണ്ട് അമ്മയെ വൃദ്ധസദനത്തില്‍ ഏല്‍പ്പിക്കനാണ് എല്ലാവരുടെയും തീരുമാനം, അമ്മ എന്ത് പറയുന്നു...
"നിങ്ങള്‍ ഇല്ലാത്ത ദുഖത്തിനേക്കാള്‍ എനിക്കിഷ്ട്ടം, നിങ്ങളോടോപ്പമുള്ള ഈ പട്ടിണിയാണ് "
അമ്മ പറഞ്ഞു.... ഇതില്‍ നിന്നും ആ അമ്മയുടെ സ്നേഹം മനസ്സിലാക്കാം...
അവര്‍ അതൊന്നും ചെവി കൊണ്ടില്ല, തീരുമാനിച്ച പോലെ ചെയ്തു..., അവന്‍ അമ്മയെ വൃദ്ധസദനത്തില്‍ കൊണ്ടുപോയി, അമ്മയെ അവരെ ഏല്‍പ്പിച്ച് തിരിഞ്ഞു നടക്കുമ്പോള്‍ ആ അമ്മ അവനോടായി പറഞ്ഞു..
"മോനെ, നാളെ നീയും ഇവിടെ വരേണ്ടവന്‍..."

സ്വന്തം മക്കളെ അതിരുകവിഞ്ഞു സ്നേഹിച്ചതിന് മക്കള്‍ നല്‍കിയ പ്രതിഫലം., ഒരുക്കാലത്ത് മക്കള്‍ക്ക്‌ ഇവര്‍ കണ്‍മുന്നില്‍ കണ്ട ദൈവങ്ങള്‍.., സ്വന്തം കാലില്‍ നില്‍ക്കമെന്നായപ്പോള്‍ ഈ ദൈവങ്ങളെല്ലാം പാഴ്വസ്തുക്കള്‍..., ഇവരുടെ വിഷമങ്ങള്‍ ആരു കാണുന്നു.., ഒന്നു പൊട്ടികരയാന്‍ ആകാതെ, മക്കളുടെ മുഖങ്ങള്‍ മനസ്സില്‍ കണ്ടു കൊണ്ട് ഉള്ളില്‍ വിതുംബുന്നവര്‍.., ഒരിറ്റു സ്നേഹത്തിനായ് അലയുന്നവര്‍... മക്കള്‍ സമ്മാനിച്ച വാടക മുറിയില്‍, ഇന്നിയുള്ളക്കാലം ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍.........!!!!

ഒരു വിപ്ലവകാരി


ഞാന്‍ ഒരു ധീരനാണ്....
ധീരതയോടെ ഞാന്‍ പറഞ്ഞ വാക്കുകള്‍ ജനം ചെവികൊണ്ടില്ല....അവര്‍ എന്നെ ദേശവിരോധി എന്ന് മുദ്രകുത്തി.. കൊന്നു കളയാന്‍ ദിവാന്‍ ഉത്തരവിട്ടു... എങ്കിലും അതിനു മുന്നില്‍ പതറാതെ ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു....
ജീവിച്ചിരിക്കുമ്പോള്‍ തോല്‍ക്കുന്നവനാണ് ധീരന്‍, മരിച്ചതിനു ശേഷം നിങ്ങളിലൂടെ ജീവിക്കുനവനും..നാളെ നിങ്ങള്‍ എന്നെ രക്തസാക്ഷി ആക്കും, എന്‍റെ പേരില്‍ ഒരു പ്രതിമ പണിതീര്‍ക്കും , അതിനു ചുറ്റും നിങ്ങള്‍ പൂകള്‍ വിതറും... എന്‍റെ വാക്കുകള്‍ ആയിരിക്കും വരാനിരിക്കുന്ന ജനതയുടെ ശബ്ദം......
ഇപ്പോള്‍ ഞാന്‍ അറിയുന്നു,
"ധീരന് എന്നും വെടിയുണ്ടതന്‍ മരണക്കാരണം...."

ഒരു വിപ്ലവകാരി

Saturday, 22 October 2011

ഈ യാത്ര ഇനി എങ്ങോട്ട്...???


ഞാനും അവളും
പ്രണയത്തിലായിരുന്നു...,
എന്നോ ഒരിക്കല്‍ അവള്‍ എന്നില്‍ നിന്നും അകന്നു..,
എന്നെ തനിച്ചാക്കികൊണ്ട്
അവള്‍ മേഘങ്ങല്‍ക്കിടയിലേക്ക് പോയി,
അവള്‍ എന്‍റെ നെറുകയില്‍ നല്‍കിയ  
ആ ചുടു ചുംബനം മാത്രമാണ്
എനിക്ക് അവളെക്കുറിച്ചുള്ള ഓര്‍മ....
ആ ഓര്‍മയില്‍ നിന്നും ഒളിച്ചോടാന്‍
ഞാന്‍ അഭയം കണ്ടത്
മദ്യശാലകളിലെ ഇരുട്ടായിരുന്നു...,
ഇന്ന് ഈ ഇരുട്ടും
എന്നിക്ക് അന്ന്യമാണ്......,
ഈ യാത്ര ഇനി എങ്ങോട്ട്....????