Tuesday, 25 October 2011

ഒറ്റത്തിരിനാളം


 ഈ മുറിയില്‍
ഞാന്‍ ഏകനാണ്.
ഇരുട്ട്. നിതാന്തമായ ഇരുട്ട്.
മനസ്സിന്‍റെ ഉള്‍ക്കോണിലെങ്ങോ
മരണം വിളിക്കുന്നതു കേള്‍ക്കാം. 

എന്‍റെ നെഞ്ചില്‍
ഒരു കനല്‍ക്കുട്ടം
പൊടുന്നനെ ആളിക്കത്തി.
ഞാന്‍ ആര്‍ത്തുകരഞ്ഞു.
ആകാശചെരുവില്‍
അകന്നുപോയ ശബ്ദത്തിനൊത്ത്
കരച്ചിലിന്‍റെ ഓളങ്ങള്‍ നിലച്ചു.
മുറിയിലെ ഇരുട്ടില്‍
ഒരു ഒറ്റത്തിരിപ്പോലെ
മരണം ജ്വലിക്കുന്നു.
ആ തിരിയുടെ വെട്ടം
എന്നെ ഉറക്കത്തിലേക്കു നയിച്ചു.
ഈ ഉറക്കം ഇന്നി മൃതിയിലേക്ക്...

ഇടറിയ സ്വരത്തില്‍
ഒരു തേങ്ങലി
ന്‍റെ ഓളംപ്പോലെ
എന്‍ മനം ചോദിപ്പു,

ജീവിതത്തില്‍
പരമമായ സുഖം
മരണമാണോ......???




No comments:

Post a Comment