Friday, 3 May 2013

വേനല്‍മഴ



വിറങ്ങലിച്ചു കിടക്കുന്ന പകല്‍
പൊന്തപ്പടര്‍പ്പുകള്‍ വെട്ടിമാറ്റി
വഴിതെളിച്ചു വരുന്ന വെയില്‍
വെയില്‍ ശരീരത്തെ ഇല്ലാതാക്കുന്നു.
ഒരു മഴയും കാത്ത് രണ്ട് ശരീരങ്ങള്‍
ഞാനും, അവളും.

എന്താണ് നീ പെയ്യാതിരിക്കുന്നത് ?
ആരോടാണ് നിന്‍റെ മൗനം ?

ഞങ്ങള്‍ക്കിടയില്‍ അകലം,
അത് കാര്‍ന്നു തിന്നാന്‍
രാക്ഷസക്കണ്ണുള്ള ജഡങ്ങള്‍
അകലെ ബലിചോറ് കാത്ത് കാക്കകള്‍ .

എന്‍ കണ്ണില്‍ മരണം ജ്വലിക്കുന്നു
പ്രാര്‍ത്ഥന എന്നപ്പോള്‍
അവള്‍ ചുംബിച്ചു.
മഴയെ ശപിച്ച്, കരഞ്ഞു.

മേഘങ്ങളെ കീറിമുറിച്ച്
പൊള്ളുന്ന മണ്ണിനോട്
അരിശം തീര്‍ത്ത് മഴ പെയ്തു.
അതില്‍ നനഞ്ഞ്
ദേഹങ്ങള്‍ ഒന്നായി.
ഞങ്ങളിലെ അകലം
പിണക്കമെന്നോണം തിരിഞ്ഞു നടന്നു.
രാക്ഷസ ജഡങ്ങള്‍ ,
മണ്ണില്‍ അലിഞ്ഞുചേര്‍ന്നു,
കാക്കകള്‍ ബലിപിണ്ഡം കിട്ടാതെ
കരഞ്ഞുകൊണ്ട് പറന്നു.

പകലും രാത്രിയും
തുടര്‍ച്ചയായി പെയ്തിട്ടും
മഴ തോര്‍ന്നില്ല....!!!

No comments:

Post a Comment