Friday, 3 May 2013

പ്രണയം പുഴയാകുമ്പോൾ



ആകാശച്ചെരുവിൽ
സ്വപ്ന ലോകത്തിന്റെ
കവാടം തുറന്ന്
സ്വർണ്ണപ്പടികളിലൂടെ
അവൾ ഇറങ്ങി വന്നു.
ഇളം കാറ്റിന്റെ
സ്പർ ശനം പ്പോൽ
എന്നിലേക്ക്‌ അടുത്തു.
ആ കണ്ണുകൾക്ക്‌
നക്ഷത്രങ്ങളുടെ ശോഭ,
ചിരി മങ്ങിയ മുഖത്ത്‌
കല്ലുപ്പോലെ ഉറച്ച
മാംശപേശികൾ മാത്രം.
കൈക്കുമ്പിൾ നിറയെ
വാകപ്പൂക്കൾ.

എന്റെ മനസ്സിൽ
അവളുടെ ഓർമ്മകൾ നിറഞ്ഞു.
അഴിഞ്ഞുപ്പോയ ചമയങ്ങൾ
ഞാൻ പിന്നെയും
തുന്നിച്ചേർത്തു.

ഇടക്കെപ്പോഴൊ
ഒന്ന് പുഞ്ചിരിച്ച്‌,
വാകപ്പൂക്കൾക്കിടയിൽ നിന്ന്
പ്രണയത്തിൻ കഠാര
തിരഞ്ഞെടുത്ത്‌
എൻ ഹൃദയത്തെ അവൾ
രണ്ടാക്കി പിളർന്നു.
ഇരുണ്ട ഗുഹയിൽ നിന്ന്
ഒറ്റച്ചാൽ നീരുപ്പോലെ
രക്തം പുറത്തേകൊഴുകി.

ആ രക്തം
അവൾ നെറുകെയിൽ ചാർത്തി.
നെറ്റിയിലൂടെ ഒഴുകിയിറങ്ങി
പുരികങ്ങൾക്കിടയിലെ
പൊട്ടില്ലാത്ത
നാൽക്കവലയും കടന്ന്
ഒരു പുഴയായ്‌ ഒഴുകി...!!!

No comments:

Post a Comment